Advertisment

കാട്ടിൽ കൊണ്ടുപോയി 17കാരിയെ പീഡിപ്പിച്ചു; പത്തനംതിട്ടയിൽ യുവാവും കൂട്ടുനിന്ന അച്ഛനും അറസ്റ്റിൽ

New Update

publive-image

Advertisment

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവും ഇയാൾക്ക് കൂട്ടു നിന്ന പിതാവും അറസ്റ്റിൽ. പുനലൂർ സ്വദേശി പ്രകാശ് (18), അച്ഛൻ ഗണേശൻ (44) എന്നിവരെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 31 മുതൽ 17കാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ​ഗണേശൻ താമസിക്കുന്ന തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ കാടിനോട് ചേർന്നുള്ള സ്ഥലത്ത് പെൺകുട്ടി ഉള്ളതായി മനസിലാക്കി.

തുടർന്ന് ജൂൺ രണ്ടിന് കാട്ടിനുള്ളിൽ നിന്നും ഇവരെ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു. ഇൻസ്റ്റ​ഗ്രമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. പിന്നീട് ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽ നിന്നും പൊലീസ് പിടികൂടി. ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടിൽ നിന്നാണ് പ്രകാശിനെ പിടികൂടിയത്.

Advertisment