പാകിസ്ഥാനോട് തോൽവി നേരിട്ടതിന് ശേഷം ഇന്ത്യൻ നായകൻ കോലിയിൽ നിന്നുണ്ടായ പ്രതികരണം തന്നെ നിരാശനാക്കിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. മത്സരത്തിൽ ആദ്യ രണ്ട് വിക്കറ്റുകൾ വീണപ്പോൾ ഇന്ത്യ സമ്മർദ്ദത്തിലായി എന്ന കോലിയുടെ പരാമർശം ഇന്ത്യയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് അജയ് ജഡേജ പറഞ്ഞു.
വിരാട് കോലിയെപ്പോലൊരു താരം ഗ്രൗണ്ടിലുള്ളപ്പോള്‍ മത്സരം അവിടെ അവസാനിക്കാന്‍ ഒരു വഴിയുമില്ല. രണ്ടു പന്തു പോലും നേരിടുന്നതിന് മുമ്പ് ഇന്ത്യ പിന്നോട്ടുപോയി എന്നു ചിന്തിച്ചാല്‍ എങ്ങനെ ശരിയാകും. ഇന്ത്യ മത്സരത്തെ സമീപിച്ച രീതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യ കളിയെ സമീപിച്ച വിധമാണ് ഇതിലൂടെ വ്യക്തമാകുന്നത്' ജഡേജ ചൂണ്ടിക്കാട്ടുന്നു.
49 പന്തില്‍ നിന്ന് 57 റണ്‍സാണ് കോഹ്‍ലി നേടിയത്. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ മറ്റൊരു ബാറ്റ്സ്മാനുമായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. 10 വിക്കറ്റിന്‍റെ തോല്‍വിയാണ് മത്സരത്തില്‍ ഇന്ത്യക്ക് നേരിടേണ്ടിവന്നത്.