ന്യൂഡൽഹി: മോശം ഫോമിന്റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കാൻ സിലക്ടർമാർ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. പന്തെറിയാത്ത ഹാര്‍ദിക്കിനെ വേണ്ടെന്നായിരുന്നു സെലക്റ്റര്‍മാരുടെ തീരുമാനം. എന്നാല്‍ ധോണിയുടെ ആവശ്യപ്രകാരം താരത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഐപിഎലിൽ ബോൾ ചെയ്യാത്ത സാഹചര്യത്തിൽ ലോകകപ്പിനു മുൻപേ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനായിരുന്നു സിലക്ടർമാരുടെ തീരുമാനം. പക്ഷേ, പാണ്ഡ്യയുടെ ഫിനിഷിങ് മികവു ചൂണ്ടിക്കാട്ടി മഹേന്ദ്രസിങ് ധോണിയാണ് അദ്ദേഹത്തെ നിലനിർത്താൻ ആവശ്യപ്പെട്ടത്’ – ബിസിസിഐയുമായി ബന്ധപ്പെട്ട പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.