അബൂദാബി: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ലെ ആദ്യ വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. 18.2 ഓവറില്‍ 84 റണ്‍സിന് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടാക്കി. 3.2 ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത് ആൻറിച് നോർട്യ, നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കഗീസോ റബാദ എന്നിവർ ചേർന്നാണ് ബംഗ്ലദേശിനെ എറിഞ്ഞിട്ടത്.
27 റണ്‍സെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 24 റണ്‍സെടുത്തപ്പോള്‍ ഷമീം ഹുസൈന്‍ 11 റണ്‍സെടുത്തു. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല.