Advertisment

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ! ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

New Update

publive-image

Advertisment

സൗത്താംപ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍, ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമികവില്‍ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 198 റണ്‍സ് നേടി. ഇംഗ്ലണ്ട് 19.3 ഓവറില്‍ 148 റണ്‍സിന് പുറത്തായി.

33 പന്തില്‍ 51 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-24, ഇഷാന്‍ കിഷന്‍-8, ദീപക് ഹൂഡ-33, സൂര്യകുമാര്‍ യാദവ്-39, അക്‌സര്‍ പട്ടേല്‍-17, ദിനേശ് കാര്‍ത്തിക്-11, ഹര്‍ഷല്‍ പട്ടേല്‍-3, ഭുവനേശ്വര്‍ കുമാര്‍-1, അര്‍ഷ്ദീപ് സിങ്-2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇംഗ്ലണ്ടിനു വേണ്ടി മൊയിന്‍ അലിയും ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റ് വീതവും, റീസെ ടോപ്ലെ, ടൈമല്‍ മില്‍സ്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

20 പന്തില്‍ 36 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ്-4, ജോസ് ബട്ട്‌ലര്‍-0, ഡേവിഡ് മലന്‍-21, ലിയം ലിവിങ്‌സ്റ്റണ്‍-0, ഹാരി ബ്രൂക്ക്-28, സാം കുറാന്‍-4, ക്രിസ് ജോര്‍ദാന്‍-26 നോട്ടൗട്ട്, ടൈമല്‍ മില്‍സ്-7, റീസെ ടോപ്ലെ-9, മാറ്റ് പാര്‍ക്കിന്‍സണ്‍-0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കു വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ നാലു വിക്കറ്റും, അര്‍ഷ്ദീപ് സിങ്ങും, യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതവും, ഹര്‍ഷല്‍ പട്ടേലും, ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment