Advertisment

ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം; ശ്രീലങ്കയെ തോല്‍പിച്ചത് 41 റണ്‍സിന്

New Update

publive-image

Advertisment

ധാക്ക: ഏഷ്യാ കപ്പ് വനിതാ ടി20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ 41 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് പുറത്തായി.

53 പന്തില്‍ 76 റണ്‍സെടുത്ത ജെമിമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍-33, ഷഫാലി വര്‍മ-10, സ്മൃതി മന്ദാന-6, റിച്ച ഘോഷ്-9, പൂജ വസ്ത്രകര്‍-1, ദയലന്‍ ഹേമലത-13 നോട്ടൗട്ട്, ദീപ്തി ശര്‍മ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാദി രണസിങ്കെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 30 റണ്‍സെടുത്ത ഹസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഹഷിത സമരവിക്രമ 26 റണ്‍സെടുത്തു. ഒഷാദി രണസിങ്കെ 11 റണ്‍സെടുത്തു. മറ്റ് ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ക്ക് രണ്ടടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കു വേണ്ടി ദയലന്‍ ഹേമലത മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും പൂജ വസ്ത്രകറും രണ്ട് വിക്കറ്റ് വീതവും രാധ യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

Advertisment