Advertisment

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചു; നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്‌വെ സ്‌കോട്ട്‌ലന്‍ഡിനെ കീഴടക്കി! സൂപ്പര്‍ 12 മത്സരങ്ങള്‍ നാളെ മുതല്‍

New Update

publive-image

Advertisment

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെ സ്‌കോട്ട്‌ലന്‍ഡിനെ അഞ്ച് വിക്കറ്റ് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സ്‌കോട്ട്‌ലന്‍ഡിന് 20 ഓവറില്‍ ആറു വിക്കറ്റിന് 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സിംബാബ്‌വെ വിജയലക്ഷ്യം മറികടന്നു.

51 പന്തില്‍ 54 റണ്‍സെടുത്ത ജോര്‍ജ് മുന്‍സിയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. സിംബാബ്‌വെയ്ക്കു വേണ്ടി ടെന്ദായി ചതാര, റിച്ചാര്‍ഡ് എന്‍ഗാര്‍വ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

54 പന്തില്‍ 58 റണ്‍സെടുച്ച് ക്രെയ്ഗ് ഇര്‍വിനാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. സിക്കന്ദര്‍ റാസ 23 പന്തില്‍ 40 റണ്‍സെടുത്തു. സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി ജോഷ് ഡേവി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പ് എയില്‍ നിന്ന് ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ നിന്ന് സിംബാബ്‌വെയും, അയര്‍ലന്‍ഡും യോഗ്യത നേടി. നമീബിയ, യുഎഇ, സ്‌കോട്ട്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് പുറത്തായത്.

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരങ്ങള്‍ നാളെ ആരംഭിക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും.

Advertisment