തൃശൂർ: സര്‍വ്വകലാശാലകളില്‍ ക്രമവിരുദ്ധമായി ഇടപെടാന്‍ ഗവര്‍ണര്‍ക്കുമേല്‍ പിണറായി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തുവെന്നാണ് അനൗദ്യോഗിക വിവരം.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഈ നിലപാട് ദളിതരോടുള്ള വിവേചനമാണ്. പ്രതിപക്ഷ നേതാവിന്റെ നാവ് സര്‍ക്കാരിന് കടം കൊടുത്തിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.