Advertisment

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുത്ത് സെക്‌സ് ഡോൾ വാങ്ങി; യുഎസ് പൗരന് 50 വർഷം കഠിനതടവ്

2019ലാണ് ഇയാള്‍ ഭാര്യ ക്രിസ്റ്റിന്‍ ട്രിക്കിളിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം 911 എന്ന നമ്പറില്‍ വിളിച്ച് തന്റെ ഭാര്യ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി അറിയിച്ചു.

New Update
insurance Untitled343.jpg

കന്‍സാസ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുത്ത് സെക്‌സ് ഡോൾ വാങ്ങിയ യുഎസ് പൗരന് 50 വർഷം കഠിനതടവ്. യുഎസ് സ്‌റ്റേറ്റായ കന്‍സാസിലെ ഹയ്‌സ് സ്വദേശിയായ കോള്‍ബി ട്രിക്കിളിനാണ് ജീവപര്യന്ത്യം തടവ് ലഭിച്ചത്. ഇയാള്‍ 1.6 ലക്ഷം രൂപയാണ് സെക്‌സ് ഡോള്‍ വാങ്ങാന്‍ ചെലവഴിച്ചത്.

Advertisment

2019ലാണ് ഇയാള്‍ ഭാര്യ ക്രിസ്റ്റിന്‍ ട്രിക്കിളിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം 911 എന്ന നമ്പറില്‍ വിളിച്ച് തന്റെ ഭാര്യ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി അറിയിച്ചു.

വിവരം ലഭിച്ചതിന് പിന്നാലെ ഹെയ്സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തി മിസ്റ്റര്‍ ട്രിക്കിളുമായി സംസാരിച്ചിരുന്നു. തുടർന്ന് ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുള്ളതായി ഉദ്യോഗസ്ഥനായ സര്‍ജന്റ് ബ്രാന്‍ഡന്‍ ഹാപ്റ്റ്മാന് സംശയം തോന്നിയെങ്കിലും അയാളെ വെറുതെ വിട്ടു.

എന്നാല്‍ കോള്‍ബി ട്രിക്കിളിന് ഭാര്യയുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ക്കു ശേഷമാണ് കോള്‍ബി ട്രിക്കിള്‍ ഭാര്യയുടെ പേരിലുള്ള 120,000 ഡോളറിന്റെ രണ്ട് ലൈഫ് ഇന്‍ഷൂറന്‍സ് തുക കൈവശപ്പെടുത്തിയത്.  

തുക ലഭിച്ച് രണ്ട് ദിവസത്തിന് ശേഷം  1.66 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരാളുടെ അത്ര തന്നെ വലിപ്പമുള്ള സെക്‌സ് ഡോള്‍ വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭാര്യയുടെ മരണത്തില്‍ കോള്‍ബി ട്രിക്കിളിന് ദുഃഖമില്ലെന്ന് ഡിറ്റക്ടീവുകള്‍ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ 2023ലാണ് കോള്‍ബി ട്രിക്കിളിനെ പൊലീസ് അറസ്റ്റു ചെയ്തത്.

Advertisment