മോസ്കോ: റഷ്യയിൽ അട്ടിമറി നീക്കത്തിന് ശ്രമിച്ച വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം. ബുധനാഴ്ച മോസ്കോയിൽ തകർന്നുവീണ വിമാനത്തിൽ പ്രിഗോഷിനും ഉണ്ടായിരുന്നതായാണ് സൂചന.
ട്വേർ മേഖലയിൽ തകർന്നുവീണ എംബ്രേർ വിമാനത്തിലെ യാത്രികരെല്ലാം മരിച്ചെന്ന് റഷ്യൻ വ്യോമയാന അതോറിറ്റിയായ റോസവിയാറ്റ്സിയ അറിയിച്ചു.
ഈ വിമാനത്തിലെ യാത്രികരുടെ ലിസ്റ്റിൽ പ്രിഗോഷിന്റെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ പ്രിഗോഷിൻ ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നോ എന്നതിൽ വ്യക്തതയില്ല.