Advertisment

വീടിനുള്ളില്‍ ആഴത്തിലുള്ള കുഴി, സമീപം മണ്‍വെട്ടിയും കോടാലിയും; ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവ്, അന്വേഷണം

പീച്ചിയോട് കിഴക്കിന്‍കര വിജീഷ് ഭവനില്‍ പരേതനായ ബാബുവിന്റെയും കമലത്തിന്റെയും മകന്‍ വിജീഷാ(38)ണ് 28ന് മരിച്ചത്.

New Update
4646

തിരുവനന്തപുരം: യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവ് പോലീസില്‍ പരാതി നല്‍കി. പീച്ചിയോട് കിഴക്കിന്‍കര വിജീഷ് ഭവനില്‍ പരേതനായ ബാബുവിന്റെയും കമലത്തിന്റെയും മകന്‍ വിജീഷാ(38)ണ് 28ന് മരിച്ചത്. ഇയാള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

Advertisment

മാതാവ് സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണശേഷം സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. രണ്ടു ദിവസം മുമ്പാണ് മാതാവ് വീട്ടിലെത്തി മുറികള്‍ തുറന്ന് നോക്കിയത്. തറ കുഴിച്ച നിലയില്‍ കാണുകയും  സമീപം മണ്‍വെട്ടിയും കോടാലിയും കണ്ടെത്തി. ദുര്‍മന്ത്രവാദത്തിനോ നിധിയെടുക്കാനോ ആയിരിക്കാം വീടിന്റെ തറ കുഴിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

വിവാഹിതനാണെങ്കിലും ബന്ധം വേര്‍പിരിഞ്ഞ വിജീഷിനൊപ്പം ഒരു സുഹൃത്ത് വീട്ടില്‍ വരാറുണ്ടെന്ന് മാതാവ് പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശേഷം സുഹൃത്ത് വിജീഷിനെ സ്വന്തം വീട്ടില്‍ വിളിച്ചു കൊണ്ട് പോകുകയും പച്ചമരുന്ന് ചികിത്സ നല്‍കിയതായും മാതാവ് പറയുന്നു. പിന്നാലെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നായിരുന്നു മരണം. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 

 

Advertisment