Advertisment

ക്യാന്‍സര്‍ ബാധിച്ച് മരിച്ച സജനയുടെ ചിതയ്ക്ക് തീകൊളുത്തിയത് മകന്റെ  ഹൃദയം സ്വീകരിച്ചയാള്‍

കഴിഞ്ഞവര്‍ഷം കോഴിക്കോട് ബൈക്കപകടത്തില്‍ പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

New Update
535355

കണ്ണൂര്‍: പൂപ്പറമ്പ് പൂവേന്‍വീട്ടില്‍ സജന((48)യുടെ ചിതയ്ക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ച അശോകന്‍. കാന്‍സര്‍ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമാണ് സജന മരിച്ചത്. കഴിഞ്ഞവര്‍ഷം കോഴിക്കോട് ബൈക്കപകടത്തില്‍ പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അച്ഛന്‍ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു.

സ്വീകര്‍ത്താക്കളെ നേരില്‍ കാണണമെന്ന നിബന്ധന വച്ചാണ് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തത്.

വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാല്‍ വീട്ടില്‍ അശോക് വി. നായര്‍ (44) അന്നാണ് സജനയെ ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി. വിഷ്ണുവിനെ പോലെ സജനയെ അമ്മയായി ചേര്‍ത്ത് നിര്‍ത്തി. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് അശോകന്‍ അന്ത്യകര്‍മം ചെയ്തത്.

 

Advertisment