Advertisment

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത്  കനത്ത മത്സരമെന്ന് കെ.പി.സി.സി. വിലയിരുത്തല്‍; കെ. മുരളീധരന്‍ ഇരുപതിനായിരത്തില്‍പ്പരം വോട്ടിന് ജയിക്കുമെന്ന്  എം.എം. ഹസ

മത്സരിച്ച 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തിലുണ്ടായത്.

New Update
53535

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെ.പി.സി.സി. വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്. തൃശൂരില്‍ കെ. മുരളീധരന്‍ ഇരുപതിനായിരത്തില്‍പ്പരം വോട്ടിന് ജയിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചെന്ന് കെ.പി.സി.സി.  അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഏറെ സമയമെടുത്തെന്നും വിമര്‍ശനം ഉയര്‍ന്നു. കണ്ണൂരില്‍ ആദ്യഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നു കെ. സുധാകരന്‍ പറഞ്ഞു.

മത്സരിച്ച 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തിലുണ്ടായത്. നാലിടങ്ങളില്‍ മത്സരം കനത്തെങ്കിലും അവിടെ പരാജയപ്പെടുന്ന സ്ഥിതി വിശേഷമില്ല. വടകര ഉള്‍പ്പടെയുള്ള മറ്റ് മണ്ഡലങ്ങളില്‍ വന്‍ വിജയം നേടും. തൃശൂരില്‍ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വോട്ടിന് കെ.  മുരളീധരന്‍ വിജയിക്കും. 

നാട്ടികയിലും പുതുക്കാടും എല്‍.ഡി.എഫ്.  ലീഡ് ചെയ്യുമ്പോള്‍ മറ്റിടങ്ങളില്‍ യു.ഡി.എഫ്. മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരുപക്ഷേ സുരേഷ് ഗോപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

Advertisment