കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്രഹാം അടക്കം നാല് പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കലൂരിലെ പി.എം.എൽ.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്.
സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. സഭാ മുൻ സെക്രട്ടറി ടി.ടി. പ്രവീണും പ്രതിസ്ഥാനത്തുണ്ട്. ഇരുവരെയും നേരത്തെ പലതവണ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇ ഡി ഏറ്റെടുത്തത്