Advertisment

ഹൈക്കോടതി സ്പെഷ്യല്‍ സിറ്റിംഗ്; ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്ന് നിര്‍ദേശം

New Update
sabarimala

കൊച്ചി: ശബരിമല ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ടിടപ്പെടണം.

യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് കോടതി നിർദേശിച്ചു. പൊന്‍കുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികള്‍ക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.

Advertisment