Advertisment

ഡോ. ഷഹനയുടെ ആത്മഹത്യ; സ്ത്രീധനം പ്രോത്സാഹിപ്പിക്കില്ല, ശക്തമായ നടപടി: ആരോ​ഗ്യമന്ത്രി

ഡോ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയര്‍ ഡോക്ടര്‍ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

New Update
shahana veena george.jpg

തിരുവനന്തപുരം: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ ഷഹനയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്ന് സമര്‍പ്പിക്കുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ ആകില്ല. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Advertisment

ഡോ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയര്‍ ഡോക്ടര്‍ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റില്‍ തീരുമാനമാകും. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചാണ് ചോദ്യം ചെയ്യല്‍. ഇതിനിടെ ഡോ. റുവൈസിനെ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി.

ഡോക്ടര്‍ ഷഹനയും ഡോക്ടര്‍ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ 50 പവന്‍ പോരെന്ന നിലപാടാണ് വീട്ടുകാര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഷഹനയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയില്‍ നിന്ന് അകന്നു എന്നും വീട്ടുകാര്‍ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളര്‍ത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനില്‍ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

 

veena george
Advertisment