Advertisment

രണ്ടിലൊന്നു തീരുമാനിക്കണം; കേരളം ഭരിക്കുന്നത് ഗവര്‍ണറാണോ പിണറായിയാണോ ? ചക്കളത്തി പോരാട്ടം നിര്‍ത്തണം! രണ്ടുപേരും ഭരണഘടനയുടെ മേല്‍ നിന്നാണ് കളിക്കുന്നത്, ഇത്ര കുഴപ്പം ഉണ്ടാകുമെന്ന് അന്നത്തെ അംബേദ്‌കർമാര്‍ ചിന്തിച്ചിട്ടുണ്ടാകില്ല; എന്താ ഗവര്‍ണറുടെ പദ്ധതി ? പിണറായിയെ പിരിച്ചുവിടാനാണോ ? എങ്കിലതു നടക്കട്ടെ, ഗവര്‍ണര്‍ക്കു ഭരിക്കാം, പിണറായി ബി.ജെ.പി വിരുദ്ധനെന്ന ഖ്യാതിനേടി നടക്കാം, ഒരു തവണകൂടി അധികാരത്തില്‍ വന്നാല്‍ സി.പി.എം എന്ന പാര്‍ട്ടി ഇല്ലാതാകും, അത് ഒഴിവാക്കാം- നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

രണ്ടിലൊന്നു തീരുമാനിക്കണം. കേരളം ഭരിക്കുന്നത് ഗവര്‍ണറാണോ പിണറായിയാണോ ? ചക്കളത്തി പോരാട്ടം നിര്‍ത്തണം. ഗവര്‍ണറാണ് ചീഫ് എക്സിക്യൂട്ടീവ്. എങ്കില്‍ പിണറായി അതിനനുരസിച്ചു നില്‍ക്കണം. ഇന്ത്യന്‍ ഭരണഘടന അംബേദ്‌കർ എഴുതിയതാണെങ്കിലും ബബിള്‍ഗം പോലെയാണോ ? ചവച്ചാലും ചവച്ചാലും അന്ത്യം ഉണ്ടാവില്ല. എത്രവേണമെങ്കിലും ചവക്കാം.

ഇന്ത്യന്‍ തെളിവുനിയമമാണ് മറ്റൊരു ഉദാഹരണം. ഒരാളെ കുരുക്കാന്‍ മനപൂര്‍വം ശ്രമിച്ചാല്‍ ശരിപ്പെടുത്താം. എങ്ങനെ ?

നിങ്ങള്‍ അയാളെ സ്നേഹത്തോടെ മുറിക്കുള്ളിലേക്കു വിളിക്കുക. ഹോട്ടലാണെങ്കില്‍ ക്യാമറ ഒരു തെളിവ്. റിസപ്ഷനിസ്റ്റ് മറ്റൊരു തെളിവ്. മുറിക്കുള്ളില്‍ കയറിയാല്‍ ടവര്‍ ലൊക്കേഷന്‍ അടുത്ത തെളിവ്. നിങ്ങള്‍ സ്വയം കൈ കുത്തി മുറിവേല്‍പ്പിക്കുക. വധശ്രമ കേസ് റെഡി. ഒരു കള്ളസാക്ഷിയേക്കൂടി ഉണ്ടാക്കിയാല്‍ വന്നവന്‍റെ കാര്യം കട്ടപ്പൊക. അതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍റെ ഗതി.

ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതിയുടെ കഥകൂടി പറഞ്ഞിട്ടവസാനിപ്പിക്കാം. മാതൃഭൂമി ലേഖകനായിരുന്ന ഉണ്ണിത്താന്‍ കുറെ പോലീസുകാരുടെ കള്ളുകുടിയുടെയും പെണ്ണുപിടിയുടെയും കഥ വാര്‍ത്തകളായെഴുതി. പ്രതിയായ ഡിവൈ.എസ്.പി ഉണ്ണിത്താനെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുത്തു. ഉണ്ണിത്താനെ അയാള്‍ ശരിപ്പെടുത്തി. കാലു തല്ലിയൊടിച്ചു. ഭാഗ്യത്തിന് ഉണ്ണിത്താന്‍റെ ജീവനെടുക്കാന്‍ കഴിഞ്ഞില്ല.

കേസായി. ക്വട്ടേഷനെടുത്ത ഗുണ്ട കാര്യങ്ങള്‍ പുറത്തു പറയുമെന്നായി. ഡിവൈ.എസ്.പി പ്രശ്നത്തിലായി. ക്വട്ടേഷന്‍ ഗുണ്ട പുറത്തു പറഞ്ഞാല്‍ ഡിവൈ.എസ്.പി അകത്താകും. അപ്പോള്‍ അവനെ തട്ടാന്‍ വേറൊരു ക്വട്ടേഷന്‍ കൊടുത്തു. ആദ്യത്തെ ഗുണ്ടയെ രണ്ടാമത്തെ ഗുണ്ട കൊന്നു. അതോടെ സാക്ഷിയില്ലാതായി.


പക്ഷേ കോടതിക്കു കാര്യം ബോധ്യമായി. ഡിവൈ.എസ്.പിയും രണ്ടാമത്തെ ഗുണ്ടയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും പ്രൊസിക്യൂഷനു കഴിഞ്ഞു. അപ്പോഴാണ് കൂര്‍മ്മബുദ്ധിക്കാരനായ അഭിഭാഷകന്‍ രംഗത്തെത്തിയത്.


ഡിവൈ.എസ്.പിയുടെയും രണ്ടാമത്തെ ഗുണ്ടയുടെയും മക്കള്‍ ഒരേ സ്കൂളിലാണ് പഠിക്കുന്നത്. മക്കളുെടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇടക്കിടെ നടത്തിയ ഫോണ്‍ കോളുകള്‍ എന്നു സ്ഥാപിക്കാന്‍ അഭിഭാഷകനു കഴിഞ്ഞു. സംശയത്തിന്‍റെ ആനുകൂല്യം നല്‍കി രണ്ടാമത്തെ ഗുണ്ടയേയും ഡിവൈ.എസ്.പിയേയും കോടതി വെറുതെ വിട്ടു.

ഇതാണ് ഇന്ത്യന്‍ തെളിവു നിയമം. ആര്‍ക്കും ആരെയും ശിക്ഷിക്കാം. കള്ള സാക്ഷികള്‍ ഉണ്ടായാല്‍ മതി. അതുപോലെയാണ് ഗവര്‍ണര്‍ പിണറായി പോക്ക്. രണ്ടുപേരും ഇന്ത്യന്‍ ഭരണഘടനയുടെ മേല്‍ നിന്നാണ് കളിക്കുന്നത്. ഇത്ര കുഴപ്പം ഉണ്ടാകുമെന്ന് അന്നത്തെ അംബേദ്‌കർമാര്‍ ചിന്തിച്ചിട്ടുണ്ടാകില്ല. എന്താ ഗവര്‍ണറുടെ പദ്ധതി ?


പിണറായിയെ പിരിച്ചുവിടാനാണോ ? എങ്കിലതു നടക്കട്ടെ. ഗവര്‍ണര്‍ക്കു ഭരിക്കാം. പിണറായി ബി.ജെ.പി വിരുദ്ധനെന്ന ഖ്യാതിനേടി നടക്കാം. ഒരു തവണകൂടി അധികാരത്തില്‍ വന്നാല്‍ സി.പി.എം എന്ന പാര്‍ട്ടി ഇല്ലാതാകും. അത് ഒഴിവാക്കാം. ഇപ്പോള്‍ തന്നെ കള്ളന്‍മാരുടെ കൂട്ടമായി കഴിഞ്ഞു.


രണ്ടു വര്‍ഷം ഖാന്‍ ഭരിച്ചാല്‍ നാലഞ്ചു സീറ്റെങ്കിലും ബി.ജെ.പിക്കു ഒപ്പിച്ചെടുക്കാം. കിറ്റ് കൊടുത്തപ്പോള്‍ കൂട്ടമായി വോട്ടു ചെയ്ത മലയാളിക്ക് ആര് ഭരിച്ചാലെന്താ ?

Advertisment