കൊട്ടാരക്കര: ഭര്‍ത്താവ് ക്വാറന്റൈന്‍ കേന്ദ്രത്തിലായിരിക്കെ ഭാര്യ കാമുകന്റെ ഒപ്പം നാടുവിട്ടു . പള്ളിമൺ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോവിഡ് കാലത്ത് സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ഭർത്താവ് കൊട്ടിയത്തെ ലോഡ്ജിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്.
കഴിഞ്ഞ മാസം 19ന് ക്വറന്റീൻ കേന്ദ്രത്തിൽ എത്തി ഭർത്താവിന് ഭക്ഷണം നൽകിയതുനു പിന്നാലെയാണ് മുബീനയെ കാണാതായത്.
ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യയുെ പൊലീസിനെ സമീപിച്ചു.
നാടുവിട്ട യുവതിക്കും യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ വീതമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇരുവരും ഒരുമിച്ചാണ് പോയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു.
ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.