Advertisment

പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുന്പോള്‍ പോളിംഗ് 20 ശതമാനം കഴിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുന്പോള്‍ പോളിംഗ് ശതമാനം 20 കഴിഞ്ഞു. ബൂത്തുകളില്‍ പോളിംഗ് തുടരുകയാണ്.

Advertisment

publive-image

രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്.അതേസമയം വോട്ടിങ് മെഷിയനില്‍ ചിഹ്നങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോ പങ്കുവെച്ചത്. കൂവത്തോട് ഗവ. എല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിംഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാലായില്‍ അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരി പ്രതികരിച്ചു.

എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി.കാപ്പനും പ്രതികരിച്ചു. ഒന്നാമനായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് ഒന്നാമത് എത്തുമെന്നതിന്‍റെ സൂചനയാണെന്നും പറഞ്ഞു.

Advertisment