പാലക്കാട്: കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് പോയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയാണ് ആദ്യം ചുമത്തിയത്. കുട്ടിയെ പരിക്കേൽപ്പിക്കുകയും രക്ഷിക്കുന്നതിൽ ഗുരുതമായ വീഴ്ച്ച വരുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ മനപൂർവമായ നരഹത്യ ചുമത്തി.
കാർ ഡ്രൈവർ നാസറിനെയാണ് മനപൂർവമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പാലക്കാട് കസബ പൊലീസ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അപകടത്തിന് ശേഷം കുട്ടിക്ക് ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.