Advertisment

കുട്ടികളെ ബാധിക്കുന്ന അത്യപൂര്‍വ്വ രോഗമായ ബഗറ്റല്ലെ കസിഡി സിന്‍ഡ്രോം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കണ്ടെത്തി ; രോഗം ബാധിച്ചത് മലപ്പുറത്തെ ഏഴു വയസ്സുകാരന്..

New Update

ഷൊർണൂർ  : കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘ബഗറ്റല്ലെ കസിഡി സിൻഡ്രോം’ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കണ്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ ഷൊർണൂർ ഐക്കോൺസ് ആശുപത്രിയിലാണ്, മലപ്പുറം ജില്ലക്കാരനായ ഏഴു വയസ്സുകാരനിൽ മെഡിക്കൽ സൂപ്രണ്ടും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹംസ മുള്ളത്ത് രോഗനിർണയം നടത്തിയത്.

Advertisment

publive-image

സാധാരണയിലും വലിയ ശിരസ്സ്, കണ്ണുകൾ തമ്മിലുള്ള ദൂരക്കൂടുതൽ, കേൾവിക്കുറവ്, കുറുകിയ കൈകാലുകൾ എന്നിവയാണു 1995ൽ യുഎസിലെ അരിസോനയിൽ ആദ്യമായി കണ്ടെത്തിയ രോഗത്തിന്റെ ലക്ഷണങ്ങൾ.

ലോകത്തെ മൂന്നാമത്തെ കേസാണ് ഐക്കോൺസിൽ കണ്ടെത്തിയതെന്നു ഡോ. ഹംസ പറഞ്ഞു. ചികിത്സയ്ക്കായി, മുൻപു രോഗനിർണയം നടത്തിയ മെക്സിക്കോയിലെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണന്നും അദ്ദേഹം അറിയിച്ചു. ജനിതക രോഗമാണെന്നു കരുതുന്നെങ്കിലും ഇതിനു കാരണമായ ഘടകങ്ങൾ കണ്ടെത്തിയിട്ടില്ല. അപൂർവ രോഗങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നു പരീക്ഷണം ആരംഭിച്ചു. ഐക്കോൺസ് ന്യൂറോളജിസ്റ്റ്‌ ഡോ. നീനാ ബേബി, സൈക്യാട്രിസ്റ്റ്‌ ഡോ. പ്രഭാസ്‌,

ജനിതക വിഭാഗം മേധാവി ഡോ. അനിത അയ്യപ്പൻ പിള്ള, ഡോ. തൻസീം ഇസ്മായിൽ, സ്പീച്ച് വിഭാഗം മേധാവി നിഷ, സൈക്കോളജിസ്റ്റ്‌ ദേവപ്രമോദ് എന്നിവരും രോഗനിർണയത്തിന്റെ ഭാഗമായെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫിസർ ടോമി ഡെന്നിസും പിആർഒ ശശിധരനും അറിയിച്ചു. അപൂർവ രോഗങ്ങളുടെ ജനിതക കാരണങ്ങളെക്കുറിച്ചുള്ള ആരോഗ്യ തുടർവിദ്യാഭ്യാസ പരിപാടി മാർച്ച് ഒന്നിന്‌ ഐക്കോൺസിൽ നടക്കും. ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇഖ്ബാൽ ഉദ്ഘാടനം നിർവഹിക്കും.

Advertisment