Advertisment

പാലാരിവട്ടം അഴിമതി കേസ്; പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് വിജിലന്‍സ് ചോദ്യം ചെയ്യലിനുശേഷം ഇബ്രാഹിം കുഞ്ഞ്

New Update

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടു മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്നു ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോടു പ്രതികരിച്ചു.

Advertisment

publive-image

ഇന്നലെ രാവിലെ 11 മുതല്‍ തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസിലായിരുന്നു മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍.

ഡിവൈഎസ്പി ശ്യംകുമാര്‍, എസ്പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യാവലി തയാറാക്കിയിരുന്നു. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിം കുഞ്ഞിനോടു ചോദിച്ചു.

മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, കരാര്‍ കന്പനിയായ ആര്‍ഡിഎസ് പ്രോജക്‌ട്സ് ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളുടെയും വിജിലന്‍സിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ മൂന്നു സെറ്റ് ചോദ്യാവലികളാണ് വിജിലന്‍സ് തയാറാക്കിയിരുന്നത്.ചോദ്യം ചെയ്യല്‍ സംബന്ധിച്ച രേഖകള്‍ അഡ്വക്കറ്റ് ജനറലിന് കൈമാറാനാണു വിജിലന്‍സ് തീരുമാനം.

palarivattom case
Advertisment