Advertisment

സാജന്‍റെ ആന്തൂരിലെ കണ്‍വൻഷൻ സെന്‍ററിൽ പുതിയ സെക്രട്ടറി നടത്തിയ പരിശോധനയിലും ന്യൂനതകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

തളിപ്പറമ്പ് : ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ആന്തൂരിലെ കണ്‍വൻഷൻ സെന്‍ററിൽ വീണ്ടും പരിശോധന നടത്തിയപ്പോഴും ന്യൂനതകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് . ആന്തൂർ നഗരസഭയിൽ പുതുതായി ചുമതലയേറ്റ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്  പാർഥാ കണ്‍വൻഷൻ സെന്‍ററിൽ പരിശോധന നടത്തിയത്.

മുൻ സെക്രട്ടറി കണ്ടെത്തിയ ന്യൂനതകൾ പരിശോധനയിൽ വീണ്ടും കണ്ടെത്തിയിട്ടുണ്ടെന്നും പരിഹരിക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പുതിയ സെക്രട്ടറി എം.സുരേശൻ പറഞ്ഞു. ന്യൂനതകൾ പരിഹരിച്ചാൽ ലൈസൻസ് നൽകുമെന്നും സെക്രട്ടറി പറഞ്ഞു.

നാലര വർഷമായി മട്ടന്നൂർ നഗരസഭ സെക്രട്ടറിയായിരുന്ന സുരേശൻ തിങ്കളാഴ്ചയാണ് ആന്തൂരിൽ ചുമതലയേറ്റത്. പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ സെക്രട്ടറിയായിരുന്നു കെ.ഗിരീഷ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

sajan suicide
Advertisment