Advertisment

പായിപ്പാട് രണ്ടായിരത്തിലേറെ അതിഥി തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിക്കാനുണ്ടായ സാഹചര്യം ആസൂത്രിതം:  മന്ത്രി പി.തിലോത്തമന്‍

New Update

ചങ്ങനാശേരി: നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി രണ്ടായിരത്തിലേറെ അതിഥി തൊഴിലാളികള്‍ പായിപ്പാട്ട് കൂട്ടമായി പ്രതിഷേധിക്കാനുണ്ടായ സാഹചര്യം ആസൂത്രിതമാണെന്ന് മന്ത്രി പി.തിലോത്തമന്‍.

Advertisment

publive-image

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ചങ്ങനാശേരി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

പത്തനംതിട്ടയില്‍ ഉള്ള തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി. ഇത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്- മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപുകളിലെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അവരുടെ എല്ലാ ആവശ്യങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

payippadu issue p thilothaman respon
Advertisment