Advertisment

ചെറുവത്തൂരില്‍നിന്ന് തമിഴ്‌നാട്ടിലെ സേലത്തേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി യാത്ര: ആറുപേര്‍ പിടിയില്‍

author-image
admin
New Update

പയ്യന്നൂര്‍: ചെറുവത്തൂരില്‍നിന്ന് തമിഴ്‌നാട്ടിലെ സേലത്തേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി യാത്രചെയ്യുന്നതിനിടയില്‍ ആറുപേര്‍ പിടിയില്‍. സേലത്തുനിന്നുള്ള മൂന്നു കുടുംബങ്ങളിലെ ആറുപേരടങ്ങുന്ന സംഘത്തെയാണ് കണ്ണപുരം റെയില്‍വേ സ്റ്റേഷനു സമീപം പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയത്.

Advertisment

publive-image

ശനിയാഴ്ച രാവിലെയാണ് ഇവര്‍ ചെറുവത്തൂരില്‍നിന്ന് റെയില്‍വേ ട്രാക്കിലൂടെ യാത്രതിരിച്ചത്. കണ്ണപുരത്തെ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന ഇവരെ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ച്‌ പരിശോധനയ്ക്കു വിധേയമാക്കി. ഇതിനുശേഷമാണ് ഇവരെ പയ്യന്നൂര്‍ കണ്ടോത്ത് ആയുര്‍വേദ ആശുപത്രിയിലെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയത്.

ചെറുവത്തൂരില്‍ കൂലിപ്പണി ചെയ്തു ജീവിക്കുകയാണിവര്‍. പണിയില്ലാതായതോടെ ജന്മനാട്ടിലേക്ക് തിരിച്ചുപോകുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ മക്കളും മറ്റു കുടുംബാംഗങ്ങളും സേലത്തിനടുത്ത് ചിന്നസേലത്താണു താമസം.

നാട്ടിലെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് റെയില്‍വേ ട്രാക്കിലൂടെ നടക്കാന്‍ തീരുമാനിച്ചതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. നാട്ടിലേക്കുള്ള യാത്രയ്ക്ക് ഇവര്‍ക്കൊപ്പം ചെറുസംഘങ്ങളായി വേറെയും ആളുകളുണ്ടെന്ന് സൂചനയുണ്ട്.

Advertisment