ഏറ്റുമാനൂർ: വിദേശജോലി വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാരുടെയും ബന്ധുവിന്റെയും പക്കല്‍ നിന്ന് ഒമ്പതര ലക്ഷം തട്ടിയെടുത്ത ദന്പതികൾ പിടിയിൽ.ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34), ഭർത്താവ് ഹാരിഷ് (50) എന്നിവരെയാണ് ജില്ലാ പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഇവരുടെ ബന്ധുവായ അജിത് ജോർജ് ഒളിവിലാണ്.
ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന പരസ്യം ചെയ്ത് വാഹനം വിൽക്കാൻ എന്ന വ്യാജേനയാണ് ഡോക്ടറുമായി സൗഹൃദത്തിലാകുന്നത്.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവരെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും ആഷ്ലിയുടെ സഹോദരൻ എബിക്ക് ദുബായ് എയർപോട്ടിലും ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം.
അതിന്റെ ഭാഗമായി ആദ്യം 1 .5 ലക്ഷം രൂപയും രണ്ടാം തവണ രണ്ട് ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും ഒന്നാം പ്രതി അജിത്ത് ജോർജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.ഇവരുടെ വാഗ്ദാനം വിശ്വസിച്ച ഡോക്ടർമാർ ആശുപത്രിയിലെ ജോലിയും ഇവരുടെ ബന്ധു ബഹറിനിലെ ജോലിയും ഉപേക്ഷിച്ചിരുന്നു.