Advertisment

പീഡന കേസില്‍ അറസ്റ്റിലായ കായിക അധ്യാപകൻ കൂടുതൽ പെൺകുട്ടികളെ വലയിലാക്കിയതായി പുതിയ വെളിപ്പെടുത്തൽ !

New Update

publive-image

Advertisment

താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കായിക അധ്യാപകൻ മിനീഷ് കൂടുതൽ കായിക താരങ്ങളായ വിദ്യാർത്ഥിനികളെ വലയിലാക്കിയതായി പുതിയ വെളിപ്പെടുത്തൽ.

അസമയത്ത് അധ്യാപകർ കുട്ടികളുടെ താമസസ്ഥലത്ത് എത്തിയതായും, പെരുമാറ്റത്തിൽ പന്തികേട് തോന്നിയതായും മകളുടെ കൂടെ ഹോസ്റ്റലിൽ ഒരു നാൾ തങ്ങിയ ഒരു കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.

അവധി ദിവസങ്ങളിൽ കുട്ടികളെയും കൂട്ടി അധ്യാപകൻ്റെ സഹായിയായ നെല്ലിപ്പൊയിൽ സ്വദേശിനിയുടെ വീട്ടിൽ പോകാറുണ്ടെന്നും അവിടെ അരുതാത്തത് നടക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.

മകൾ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ മാതാവ് നേരിട്ട് നെല്ലിപ്പൊയിൽ വീട്ടിൽ എത്തുകയും അവിടെ താമസിക്കുകയും ചെയ്തതായും വീടിൻ്റെ സാഹചര്യം നേരിട്ട് മനസ്സിലാക്കിയതായും അവർ പറഞ്ഞു.

വീട്ടിലെ ഒരു മുറിയിലേക്ക് മുൻഭാഗത്ത് നിന്നും, പിൻഭാഗത്ത് നിന്നും വാതിൽ ഉള്ളതായും അകത്ത് കയറുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് പുറത്തുള്ളവർക്ക് അറിയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

തൻ്റെ മകൾക്ക് പല കാര്യങ്ങളും മൂകസാക്ഷിയാവേണ്ടി വന്നിട്ടുണ്ടെന്നും, അധ്യാപകൻ്റെ സ്വഭാവം മനസ്സിലാക്കാൻ താൻ തന്നെ അടുപ്പം കാണിച്ച് തെളിവുകൾ ശേഖരിച്ചതായും, മകൾക്ക് അധ്യാപകൻ്റെ സ്വഭാവദൂഷ്യം ബോധ്യപ്പെടുത്തി കൊടുത്തതായും അവർ വെളിപ്പെടുത്തി. അധ്യാപകൻ ഫോണിലൂടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുന്ന വോയിസ് റെക്കോഡിംഗും പുറത്ത് വന്നിട്ടുണ്ട്.

സംഭവങ്ങൾ എല്ലാം വിവരിച്ച് റെക്കോഡിംഗ് അടക്കമുള്ള തെളിവ് സഹിതം സ്കൂളിലെ പ്രധാന അധ്യാപകന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

കായികപരിശീലനത്തിൻ്റേയും, ഹോസ്റ്റലിൻ്റെയും മറവിൽ ലൈഗിംക ചൂഷണമാണ് അവിടെ നടന്നിരുന്നതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

മെഡൽ നേടികൊടുക്കാമെന്ന പ്രലോഭനം നൽകിയാണ് കുട്ടികളെ വലയിൽ വീഴ്ത്തുത്തുന്നത്. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ക്രൂരമായ മർദ്ദനത്തിന് ഇടയാക്കുകയാണ് പതിവ്. വീട്ടിൽ നിന്നും വിടുന്ന കുട്ടികളിൽ തിരികെയെത്തുംമ്പോൾ കാര്യമായ സ്വഭാവവ്യതിയാനങ്ങൾ കാണുന്നതായി മറ്റു ചിലരും വെളിപ്പെടുത്തിയിരുന്നു.

വീട്ടിലേക്ക് ഫോൺ ചെയ്യുന്ന അവസരത്തിൽ ഫോൺ ലൗഡ് സ്പീക്കർ മോഡിലാക്കി അധ്യാപകൻ്റെ രണ്ടു സഹായികളെ സമീപം നിർത്തുമെന്നും വീട്ടുകാരോട് ഒന്നും തുറന്ന് പറയാൻ സാധിച്ചിരുന്നില്ലെന്നും കുട്ടികൾ പറയുന്നു.

മീറ്റിൽ പങ്കെടുക്കാൻ പോയ അവസരത്തിൽ മറ്റൊരു വിദ്യാർത്ഥിനിയുടെ റൂമിൽ രാത്രി അധ്യാപകൻ കയറിവന്ന് ബെഡിൽ കിടന്നതും കെട്ടിപ്പിടിച്ചതുമായ ഫോൺകോൾ റെക്കോർഡിംഗ് പുറത്ത് വന്നിരുന്നു. ഒരു മുതിർന്ന വിദ്യാർത്ഥിനി അധ്യാപകൻ്റെ വഴിവിട്ട കാര്യങ്ങൾക്ക് സഹായം നൽകിയതായും ശബ്ദ റെക്കോർഡിൽ പറയുന്നുണ്ട്.

പരിശീലനത്തിനിടെ തളർന്ന മറ്റൊരു വിദ്യാർത്ഥിനിയുടെ തുടയെല്ല് ചെരിപ്പിട്ട് ചവിട്ടിപ്പൊട്ടിച്ചതിനെ തുടർന്ന് അവർ താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisment