Advertisment

പശ്ചിമ ബംഗാളിൽ മമത ബാനർജി ഗവർമെണ്ടിന് ഭരണത്തുടർച്ച ഉണ്ടാകുന്നത് ബി ജെ പി ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഒറ്റയാൾ പോരാട്ടം നടത്തിയത് കൊണ്ട് മാത്രമല്ല; താരതമ്യേന മികച്ച ഭരണം കൂടി കാഴ്ചവച്ചത് കൊണ്ടാണ്; ഒരു ജനക്ഷേമ ഭരണത്തിന് മമതയെ സഹായിച്ച ഉദ്യോഗസ്ഥൻമാരിൽ ഏറ്റവും പ്രമുഖനാണ് പി ബി സലീം എന്ന മലയാളി ഐ എ എസ് ഓഫീസർ; ബംഗാളിന്റെ വിജയം ആഘോഷിക്കുമ്പോൾ ഈ മലയാളിയെ കൂടി നാം ഓർക്കുക; സികെ സുബൈറിന്റെ കുറിപ്പ്

New Update

കൊച്ചി: പശ്ചിമ ബംഗാളിൽ മമത ബാനർജി സര്‍ക്കാരിന്റെ വിജയം ആഘോഷിക്കുമ്പോൾ, ദീദീയുടെ വിശ്വസ്തനായ ഈ മലയാളിയെ കൂടി ഓർക്കണമെന്ന് മുൻ ലീ​ഗ് നേതാവ് സി.കെ സുബൈർ. .

Advertisment

publive-image

സികെ സുബൈറിന്റെ കുറിപ്പ്  

ബംഗാളിന്റെ വിജയം ആഘോഷിക്കുമ്പോൾ ഈ മലയാളിയെ കൂടി നാം ഓർക്കുക

പശ്ചിമ ബംഗാളിൽ മമത ബാനർജി ഗവർമെണ്ടിന് ഭരണത്തുടർച്ച ഉണ്ടാകുന്നത് ബി ജെ പി ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഒറ്റയാൾ പോരാട്ടം നടത്തിയത് കൊണ്ട് മാത്രമല്ല.

താരതമ്യേന മികച്ച ഭരണം കൂടി കാഴ്ചവച്ചത് കൊണ്ടാണ്. ഒരു ജനക്ഷേമ ഭരണത്തിന് മമതയെ സഹായിച്ച ഉദ്യോഗസ്ഥൻമാരിൽ ഏറ്റവും പ്രമുഖനാണ് പി ബി സലീം എന്ന മലയാളി ഐ എ എസ് ഓഫീസർ …

എല്ലാ വെല്ലുവിളികളെയും നേരിട്ട് ഭരണത്തുടർച്ച സാധ്യമാക്കാൻ ദീദിക്ക് ചില ഉത്തരവാദിത്തങ്ങൾ ധൈര്യമായി ഏൽപ്പിക്കാൻ കഴിയുന്ന വിശ്വസ്തൻ ആയിരുന്നു ഈ ഐ എ എസ് ഓഫീസർ

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി ജെ പി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. 42 സീറ്റിൽ 18 ഇടത്ത് ബി ജെ പി വിജയിച്ചു. വോട്ടിംഗ് ശതമാനം 40 കടന്നു. ജനപ്രീതി ഇടിയുന്നുണ്ടോ എന്ന് സംശയിച്ച സാഹചര്യം .

ഇത് മറികടക്കാനായി മമത ബാനർജി ജനങ്ങളിക്ക് കൂടുതൽ ഇറങ്ങാൻ തീരുമാനിച്ചു. വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനവികാരം ഉൾക്കൊണ്ടു കൊണ്ട് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ ശ്രമിക്കുന്നില്ല എന്ന വിലയിരുത്തലിൽ നിന്നാണ് മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് ഇടപെടാൻ ഒരു പദ്ധതി ‘ ദീദി കൊ ബോലോ ‘ ആവിഷ്കരിച്ചത് .

ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ ചുമതലപ്പെടുത്തിയത് പി ബി സലീമിനെയായിരുന്നു ..

മുഖ്യമന്ത്രിയോട് പരാതി പറയാൻ അവസരമുണ്ടാക്കിയ’ ദീദീ കൊ ബോലോ’ എന്ന പരിപാടി ബംഗാളിൽ വലിയ വിജയമായി മാറി.

2019 ആഗസ്തിൽ ആരംഭിച്ച പരിപാടി വഴി ലക്ഷക്കണക്കിന് പരാതികൾക്കാണ് പരിഹാരമുണ്ടാക്കിയത്. 150 പേരെ ഉൾപ്പെടുത്തി കോൾ സെന്റർ രൂപീകരിച്ചു.കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി ബംഗാളിൽ 3500 ബംഗ്ലാ സഹായ കേന്ദ്ര തുടങ്ങി.

ലഭിക്കുന്ന ഓരോ പരാതിയും 7 ദിവസത്തിനുള്ളിൽ പരിഹരിച്ചു.11 ലക്ഷം പരാതികൾക്ക് ഇങ്ങനെ പരിഹാരം കണ്ടു. ജനങ്ങൾ സമർപ്പിച്ച ലക്ഷക്കണക്കിന് നിർദ്ദേശങ്ങൾ മമത സർക്കാർ സ്വീകരിച്ചു.

ഇതിനായി 7 ക്യാമ്പയിനുകൾ തുടങ്ങി. ഗ്രാമീണ റോഡ് വികസനത്തിന് പ്രത്യേക പദ്ധതി, പ്രത്യേക ഭവന പദ്ധതി എന്നിവ വലിയ മാറ്റം കൊണ്ടുവന്നു.

വർഷങ്ങളായി കെട്ടിക്കിടക്കുന്ന പെൻഷൻ സ്കോളർഷിപ്പ് അടക്കമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള 35 ലക്ഷം അപേകളാണ് പരിശോധിച്ച് പാസാക്കിയത്.

‘ദ്വാരേ സർക്കാർ’ സർക്കാർ വീട്ടുപടിക്കൽ എന്ന പദ്ധതി വഴി 1 കോടിയോളം പേർക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ എത്തിച്ചു. ഈ പദ്ധതികളുടെ മൊത്തം ചുമതല ഏറ്റെടുത്ത് കുറ്റമറ്റ രീതിയിൽ വിജയിപ്പിച്ചെടുത്തുവെന്നത് പി ബി സലീം ഐ എ എസ്സിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയ അടയാളപ്പെടുത്തലായി മാറി ..

സി എം ഒ സെക്രട്ടറി എന്ന ചുമതല മാത്രമല്ല വെസ്റ്റ് ബംഗാൾ പവർ ആന്റ് ഡവലമെന്റ് കോർപറേഷൻ ചെയർമാൻ , ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ, തുടങ്ങി നിരവധി ചുമതലകൾ ദീദി വിശ്വസിച്ചേൽപിച്ചതും ഇദ്ദേഹത്തെ തന്നെയാണ്.

ബംഗാൾ ജനതക്കു മുന്നിൽ സർക്കാറിന്റെ യശസ്സുയർത്തുന്ന വിധത്തിൽ അദ്ദേഹം ഓരോ ദൗത്യവും ഭംഗിയായി നിറവേറ്റി..

കോഴിക്കോടിന്റെ കളക്ടറായിരുന്ന സമയത്ത് അദ്ദേഹം കാഴ്ചവെച്ച ഭരണമികവ് ഇപ്പോഴും ഈ നാട് ഓർത്തു വെക്കുന്നുണ്ട് ..ജനകീയമായ പ്രവർത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര .

ബംഗാൾ കേഡറിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് ഈ നാടിന്റെ മനസ് കീഴടക്കിയ പി ബി സലീം ഐ എ എസ്സിനെ ഏറെ വേദനയോടെയാണ് മലബാറിലെ ജനങ്ങൾ ബംഗാളിലേക്ക് തിരിച്ചു യാത്രയാക്കിയത്.

വെറുമൊരു ബ്യൂറോക്രാറ്റ് എന്നതിനുമപ്പുറത്ത് സിവിൽ സർവീസിനെ ജന സേവനത്തിനുള്ള മാധ്യമമായി കാണുന്നൊരാൾക്ക് രാഷ്ട്രീയ സാമൂഹ്യ പൊതു പ്രവർത്തകരെ പോലെ ജനമനസ്സിൽ ഇടം പിടിക്കാൻ കഴിയും എന്നത് ഇദ്ദേഹം സ്വജീവിതത്തിലൂടെ തെളിയിച്ചു .

വളരെ വിഷനറിയായ സത്യസന്ധതയും സമർപ്പണ ബോധവും ഒത്തുചേർന്ന ഒരു മനുഷ്യനായിട്ടാണ് അദ്ദേഹത്തിനെ ഞാൻ അറിയുന്നത്.

ഇനിയും ഒരുപാട് ഉയരങ്ങളിലെത്താനും, പാവപ്പെട്ട മനുഷ്യരെ ഉയർച്ചയിലേക്കു കൈ പിടിച്ച് കയറ്റാനും നിലവിലുള്ള ഉത്തരവാദിത്തങ്ങളിലൂടെ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംശിക്കുന്നു ..

സി കെ സുബൈർ

mamatha banerjee
Advertisment