Advertisment

തബ്രിസിന്റെ കൊലപാതകത്തിന് രാജ്യത്തെ മുഴുവന്‍ പ്രതിക്കൂട്ടത്തില്‍ നിര്‍ത്തുന്നത് ശരിയല്ല ;  ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മരണത്തില്‍ ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ട്. പക്ഷേ അതിന് ജാര്‍ഖണ്ഡിലെ എല്ലാവരും ഉത്തരവാദിയാണെന്ന് പറയുന്നത് ശരിയാണോ?  ; തബ്രീസ് അന്‍സാരിയുടെ കൊലപാതകത്തില്‍ ആദ്യമായി പ്രതികരിച്ച് മോദി

New Update

ഡല്‍ഹി : ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിനിടെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

Advertisment

തബ്രിസിന്റെ കൊലപാതകത്തിന് രാജ്യത്തെ മുഴുവന്‍ പ്രതിക്കൂട്ടത്തില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മോദി പറഞ്ഞത്.

publive-image

‘ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മരണത്തില്‍ ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ട്. പക്ഷേ അതിന് ജാര്‍ഖണ്ഡിലെ എല്ലാവരും ഉത്തരവാദിയാണെന്ന് പറയുന്നത് ശരിയാണോ? അവര്‍ രാജ്യത്തിന്റെ പൗരന്മാരാണ്.

യഥാര്‍ത്ഥ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടണം.’ അദ്ദേഹം പറഞ്ഞു. ബീഹാറിലെ ശിശുമരണവുമായി ബന്ധപ്പെട്ടും മോദി ആദ്യമായി പ്രതികരിച്ചു. ‘ മസ്തിഷ്‌ക ജ്വരം കാരണം ബീഹാറിലുണ്ടായ മരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.

നമ്മളെ സംബന്ധിച്ച് ഇത് നാണക്കേടാണ്. നമ്മളിത് ഗൗരവമായെടുക്കണം. സംസ്ഥാന സര്‍ക്കാറുമായി ഞാന്‍ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. നമുക്ക് ഒരുമിച്ച് നിന്ന് ഈ പ്രതിസന്ധിയെ ഉടന്‍ നേരിടാം.’ മോദി പറഞ്ഞു .

Advertisment