Advertisment

സുരേന്ദ്രന് ആവശ്യം ഗുരുത്വം; ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്ത പഴം, സംസ്ഥാന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.പി മുകുന്ദന്‍ ! തനിക്കെതിരായ പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വിനാശ കാലേ വിപരീത ബുദ്ധി ! ഒറ്റയാള്‍ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. തെറ്റ് തിരുത്തിയില്ലെങ്കില്‍ ബിജെപിയെ കാത്തിരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ തെിരിച്ചടിയെന്നും മുകുന്ദന്റെ മുന്നറിയിപ്പ് !

New Update

publive-image

Advertisment

കോഴിക്കോട്: ബിജെപിയുടെ സംസ്ഥാന നേതാവായ കെ സുരേന്ദ്രനെതിരെയും ശോഭ സുരേന്ദ്രനെതിരെയും കടുത്ത ഭാഷയില്‍ പ്രതികരിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ പി.പി മുകുന്ദന്‍. സുരേന്ദ്രനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് താനാണെന്നും സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നുമാണ് മുകുന്ദന്‍ പറയുന്നത്.

പാര്‍ട്ടിയുമായി മുകുന്ദന് ബന്ധമൊന്നുമില്ല എന്ന് സുരേന്ദ്രന്‍ പറഞ്ഞത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നു പറഞ്ഞ മുകുന്ദന്‍ പ്രസ്താവന തിരുത്താന്‍ സുരേന്ദ്രന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശോഭ സുരേന്ദ്രന്‍ മൂക്കാതെ പഴുത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ മുകുന്ദന്‍ ഇനിയുള്ള ആറു മാസം നിശബ്ദയായിരിക്കാന്‍ ശോഭയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചിപ്പിച്ചു. നേതൃത്വം ഈ സമയം കൊണ്ട് കാര്യങ്ങളെല്ലാം സംസാരിച്ചു തീരുമാനമാക്കണം. ആളുകളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ആളുകളുടെ കൂടി അഭിപ്രായം ബിജെപി നേതൃത്വം പരിഗണിക്കണം. ഒറ്റയാള്‍ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അവര്‍ തിരിച്ചു വിളിക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.

കേരളത്തില്‍ ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടും ബിജെപി തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കിയില്ലങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ തിരിച്ചടിയാകും ഉണ്ടാവുക എന്നും മുകുന്ദന്‍ പറഞ്ഞു.

 

kozhikode news
Advertisment