കോട്ടയം: വീടുകൾ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് കേരളം. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ സത്യഗ്രഹത്തിൽ 25 ലക്ഷത്തിലധികം ജനങ്ങൾ അണിനിരന്നു..
കോവിഡ് കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹനയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായി ഈ പ്രക്ഷോഭം.
വൈകിട്ട് നാലുമുതൽ 4.30 വരെ നടത്തുന്ന സത്യഗ്രഹത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകളും പാർടി, വർഗ ബഹുജന സംഘടനാ ഓഫീസുകളും വേദിയായി. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് പാലാ പേണ്ടാനം വയലിലെ വീട്ടിൽ സത്യാഗ്രഹ സമരം നടത്തി