മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
രണ്ടു ദിവസമായി ഇയാളെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ പ്രതി കീഴടങ്ങിയത്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനുമോൻ ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തി ആയി ജോലി ചെയ്യുകയാണ്.
21കാരിയായ ദലിത് യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേദിവസം ഒളിവില്‍ പോവുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. പീഡനം, എസ്.സി/എസ്.ടി നിയമം എന്നിവയുടെ കീഴിലാണ് അറസ്റ്റ്.