കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ അഴിമതിയാണെന്നും മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ ഗാന്ധി. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്ന് പറഞ്ഞ് തടിതപ്പിയെന്നും രാഹുല്‍ ആരോപിച്ചു.
ഒരു രാജ്യത്തിന്റെ പ്രധാന കടമ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയാണ്. കേരളത്തില്‍ ചില സംഘടനയിലുള്ളവരെ സംരക്ഷിച്ച് ജോലി നല്‍കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.