തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്നും ചെന്നിത്തല പരിഹസിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തും. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ചിരുന്നു. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്. നേരത്തെ, മഹാലക്ഷ്മി സമർപിച്ച ഹർജി സിജെഎം കോടതി തള്ളിയിരുന്നു.