Advertisment

പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെതുടര്‍ന്ന് യുവതിയുടെ ആത്മഹത്യ ; അന്വേഷണം ക്രൈംബ്രാഞ്ചിന്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെതുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന് കൈമാറി. നിലവില്‍ കൊട്ടിയം സിഐയ്ക്കായിരുന്നു അന്വേഷണചുമതല.

Advertisment

publive-image

തുടക്കം മുതല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. റംസിയുടെ പിതാവും ബന്ധുക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു . ഇതിനെതുടര്‍ന്നാണ് നടപടി. അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി റംസിയുടെ പിതാവ് റഹിം ഡിജിപിക്കും സിറ്റിപോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നതായിരുന്നു പ്രധാനമായി ആവശ്യപ്പെട്ടിരുന്നത്.

അറസ്റ്റിലായ ഹാരീസിന്‍റെ മാതാവിനുമേല്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയേക്കുമെന്ന സൂചനനേരത്തെ അന്വേഷണഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. ഹാരീസിന്‍റെ സഹോദര ഭാര്യയായ സീരിയല്‍ നടി മുന്‍കൂര്‍ ജാമ്യത്തിന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി. ഹര്‍ജി 23ന് പരിഗണിക്കും.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പോലീസ് ശേഖരിച്ചിരുന്നു. സീരിയില്‍ നടിയേയും മാതാവിനെയും പോലീസ് ഇതുവരെ പ്രതികളാക്കിയിട്ടില്ല.

ramzi suicide case
Advertisment