Advertisment

പത്തൊന്പതുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസ് ദന്പതിമാര്‍ അറസ്റ്റില്‍; ദന്പതിമാര്‍ കുടുങ്ങിയത് പോലീസ് തന്ത്രത്തില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മാള: പത്തൊന്പതുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അന്നമനട സ്വദേശികളായ ദന്പതിമാര്‍ അറസ്റ്റില്‍. വാഴേലിപറന്പില്‍ അനീഷ് കുമാര്‍ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. പി. പ്രദീപ്കുമാര്‍ അറസ്റ്റുചെയ്തത്.

Advertisment

publive-image

വാട്സ് ആപ്പ് വഴി ചന്ദ്രന്‍ എന്നയാളെയാണ് പെണ്‍കുട്ടി ആദ്യം പരിചയപ്പെടുന്നത്. പിന്നീടാണ് ചന്ദ്രനും ദന്പതിമാരും ചേര്‍ന്ന് പെണ്‍കുട്ടിയെ അങ്കമാലി അത്താണിയിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

അതിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പലരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞ 28-ന് ജീവനൊടുക്കാന്‍ ശ്രമം നടത്തി. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. ദന്പതിമാരെ അന്വേഷണസംഘം തന്ത്രപൂര്‍വം ചാലക്കുടി ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ച്‌ അറസ്റ്റു ചെയ്യുകയായിരുന്നു.

മാള സി.ഐ. വി. സജിന്‍ ശശി, എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. ജോണ്‍സണ്‍, സി.പി.ഒ.മാരായ റോയ് പൗലോസ്, മൂസ, സതീശന്‍, തോമസ്, ഷീബ, സുനില്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Advertisment