കൊച്ചി: ഒന്‍പതു വയസുള്ള മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്പെൻഡ് ചെയ്തു.
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോർജ് പടയാട്ടിലിനെയാണ് വൈദിക പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ.ജോര്‍ജ് പടയാട്ടിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. പീഡനത്തിനിരയായ കുട്ടികൾ പഠിക്കുന്ന സ്കൂളിന്‍റെ മാനേജരാണ് വൈദികൻ. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപിച്ചെന്നാണ് പരാതി. വൈദികന്‍റെ മോശം പെരുമാറ്റം ഒരു പെൺകുട്ടി അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.