കണ്ണൂര്‍ : കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പണവും ചായയും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോക്സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് സംഭവം പുറത്തറിയാൻ കാരണമായത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനവിവരം പുറത്തുവന്നു.
2017ല്‍ കുട്ടിയെ പ്രലോഭിപ്പിച്ച് തന്‍റെ വീട്ടില്‍ കൊണ്ടുപോയാണ് വാസു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമന്‍ കഴിഞ്ഞ ജൂണ്‍ 24 നാണ് പീഡിപ്പിച്ചത്.
കുഞ്ഞിരാമനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഏഴിന് രാവിലെ 17കാരനെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനന്‍ പീഡനത്തിന് ഇരയാക്കിയത്.