ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 'മാന്‍ ഓഫ് ദ' പുരസ്‌കാരം അശ്വിനെക്കാളും രോഹിത് ശര്‍മ്മ അര്‍ഹിച്ചിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ.
‘മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം അർഹിച്ചിരുന്നത് തീർച്ചയായും രോഹിത് ശർമയാണ്. ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതായിരുന്നു. ചെപ്പോക്കിലെ പിച്ച് ബോളർമാരെ പിന്തുണയ്ക്കുമെന്നും മത്സരം പുരോഗമിക്കുന്തോറും ബാറ്റിങ് പ്രയാസകരമാകുമെന്നും വ്യക്തമായിരുന്നു.
‘അശ്വിൻ രണ്ടാം ഇന്നിങ്സിൽ സുന്ദരമായൊരു സെഞ്ചുറി നേടിയെന്നത് മറക്കുന്നില്ല. പക്ഷേ അശ്വിന്‍ സെഞ്ചുറി നേടിയപ്പോഴേക്കും ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.’ – ഓജ ചൂണ്ടിക്കാട്ടി.