Advertisment

ശബരിമല ദര്‍ശനത്തിനായി സ്ത്രീകളെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കില്ല..... സുപ്രീംകോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ സംരക്ഷണം നല്‍കുയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് കയറി ആക്ടിവിസം കാണിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം മുമ്പും വ്യക്തമാക്കിയതാണ്. ദര്‍ശനത്തിനായി സ്ത്രീകളെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കില്ല.

Advertisment

publive-image

സുപ്രീംകോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ സംരക്ഷണം നല്‍കൂ. കഴിഞ്ഞ കാലത്തും സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്തെ സാഹചര്യമല്ല ഇപ്പോള്‍. അയോധ്യവിധി നമ്മളെല്ലാം അംഗീകരിച്ചതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. കഴിഞ്ഞ സീസണുശേഷം ശബരിമലയില്‍ എട്ട് മാസപൂജകള്‍ നടന്നില്ലേ, അതില്‍ ഒരു വിഷയവുമുണ്ടായില്ലല്ലോ. അത്തരത്തില്‍ ഇൗ സീസണും കൊണ്ടുപോകും. അതിന് എല്ലാവരുടെയും സഹകരണമുണ്ടാകണം. ക്ഷേത്രദര്‍ശനത്തിനെത്തുമെന്ന് ചിലര്‍ പറയുന്നത് പബ്ലിസിറ്റി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

kadakampally
Advertisment