തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് വാദവുമായി സരിത എസ് നായർ. തൊഴില്‍ തട്ടിപ്പില്‍ പങ്കില്ല, പരാതിക്കാരന്‍ കോണ്‍ഗ്രസുകാരനാണ്. കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സരിത പറഞ്ഞു.
എന്നാൽ, സരിതയുടെ പങ്കിന് കൃത്യമായ തെളിവുണ്ടെന്ന് പരാതിക്കാരന്‍ അരുണ്‍. രാഷ്ട്രീയ ലക്ഷ്യമില്ല, കൃത്യമായ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചായിരുന്നു തട്ടിപ്പെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.