തിരുവനന്തപുരം: ഇന്നലെ കാണാതായ കേരള സെക്രട്ടറിയേറ്റ് അണ്ടര്‍ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴിനു സമീപം അന്തിക്കടവിൽ നിന്നാണ് അണ്ടര്‍ സെക്രട്ടറി ഇള ദിവാകരൻ്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വാമനപുരം നദി കേന്ദ്രീകരിച്ച് രണ്ട് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയായിരുന്നു ചിറയിൻകീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടിൽ ഇള ദിവാകര്‍. (49). ഇവരെ പുഴയിൽ കാണാതായെന്ന സംശയത്തെ തുടര്‍ന്ന് ഇന്നലെ തെരച്ചിൽ ആരംഭിച്ചിരുന്നു. തോട്ടവാരം അയന്തിക്കടവിനു സമീപം ഇവരുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ഇളയെ കാണാതായത്. സ്കൂട്ടറിൽ കടവിനു സമീപം ഇള സ്കൂട്ടറിൽ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.
അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. അവര്‍ മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ലൈജുവാണ് ഭർത്താവ് മക്കൾ. ഭവ്യ ലൈജു(സബ് എൻജിനീയർ, കെഎസ്ഇബി,പാലച്ചിറ, വർക്കല), അദീനലൈജു (പ്ലസ് ടു വിദ്യാർഥിനി).