Advertisment

കൊവിഡ് ഭീതിയില്‍ നിക്ഷേപം പിന്‍വലിച്ചത് തിരിച്ചടിയായി; സെന്‍സെക്‌സ് 1406 പോയിന്റ് നഷ്ടത്തില്‍; നിഫ്റ്റി 13329ന് താഴെ; നിക്ഷേപകര്‍ക്ക് ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടം !

New Update

publive-image

Advertisment

മുംബൈ: തുടര്‍ച്ചയായി ആറുദിവസം നീണ്ടു നിന്ന റാലിക്കു ശേഷം ഓഹരി വിപണിയില്‍ തിരുത്തല്‍. സെന്‍സെക്‌സിന് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ 1406.73 പോയിന്റാണ് നഷ്ടമായത്. 45,553.93 നിലവാരത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 432.10 പോയിന്റ് താഴ്ന്ന് നിഫ്റ്റി 13,328.40ലുമെത്തി.

ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതും യൂറോപ്പില്‍ കൊവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതും വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ കാരണമായി. ആഗോള വിപണികളിലെ സാഹചര്യം മുന്നില്‍ക്കണ്ട് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയെ ബാധിച്ചത്. ഇതോടെ നിക്ഷേപകര്‍ക്ക് ഏഴ് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി. 580 ഓഹരികള്‍ നേട്ടമുണ്ടാക്കി. 163 ഓഹരികള്‍ക്ക് മാറ്റമില്ല. ഹിന്‍ഡാല്‍കോ, ഐഒസി, ഗെയില്‍, ടാറ്റ് മോട്ടോഴ്‌സ്, ഒഎന്‍ജിസി ഉള്‍പ്പെടെയുള്ള നിഫ്റ്റിയിലെ അമ്പതിലെ എല്ലാ ഓഹരികളും നഷ്ടം നേരിട്ടു.

പിഎസ്‌യു ബാങ്ക് സൂചിക ഏഴു ശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊര്‍ജം, തുടങ്ങിയ മേഖലകളിലെ സൂചികകള്‍ 4-5 ശതമാനവും കൂപ്പുകുത്തി.

ഇന്ത്യന്‍ രൂപ 21 പൈസ കുറഞ്ഞ് 73.78 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചത്തെ 73.57 എന്ന നിരക്കിനെ അപേക്ഷിച്ച് 18 പൈസ കുറഞ്ഞ് ഡോളറിന് 73.75 എന്ന നിലയിലായിരുന്നു ഇന്ന് വ്യാപാരം തുടങ്ങിയത്.

Advertisment