വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുന്ന എം.എല്‍.എ. അരൂരില്‍ ഇടതുകോട്ട തച്ചുടച്ച് കയറിവന്ന ഷാനിമോള്‍ ഉസ്മാനാണ് ഒരാവശ്യം ഉന്നയിച്ച വോട്ടറോട് തന്നെ നേരിട്ട് വിളിക്കാനായി ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലിട്ടത്.
'എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങള്‍ക്കൊപ്പം' എന്ന തലക്കെട്ടില്‍ കുറച്ചുപേര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. അതിനുതാഴെ കുറെ നല്ല പ്രതികരണങ്ങളും വന്നു. അതിനിടയിലാണ് തുറവൂര്‍ വളമംഗലം ഭാഗംകൂടി ശ്രദ്ധിക്കണം, ഞങ്ങള്‍ക്ക് ഒരു റോഡ് സാധിച്ചുതരണംഎന്ന ആവശ്യവുമായി ഒരു വോട്ടര്‍ കമന്റിട്ടത്. തന്നെ ഈ നമ്പറില്‍ വിളിക്കൂവെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. ഒപ്പം ഫോണ്‍ നമ്പറും നല്‍കി. വിളിച്ചപ്പോള്‍ എം.എല്‍.എ ഏതോ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. തിരക്കില്ലാത്ത നേരത്ത് തിരിച്ചുവിളിക്കുകയും ചെയ്തു. ഇരുപതാംതീയതി കഴിഞ്ഞ് നേരിട്ടുകാണാം എന്ന് മറുപടിയും കൊടുത്തു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട വോട്ടര്‍ക്കും നേരിട്ട് സംസാരിക്കാന്‍ എം.എല്‍.എ നമ്പര്‍ നല്‍കി. വന്നുവന്ന് അരൂരിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും എം.എല്‍.എയുടെ നമ്പര്‍ കൈയില്‍കിട്ടിയ അവസ്ഥയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കക്ഷി രാഷ്ട്രീയത്തിനുമപ്പുറത്ത് താന്‍ അവരുടെ പ്രതിനിധിയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചു.
'എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങള്‍ക്കൊപ്പം': വോട്ടർമാർക്ക് വിളിക്കാൻ ഫോൺ നമ്പർ നൽകി ഷാനിമോൾ ഉസ്മാൻ
Follow Us
വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുന്ന എം.എല്‍.എ. അരൂരില്‍ ഇടതുകോട്ട തച്ചുടച്ച് കയറിവന്ന ഷാനിമോള്‍ ഉസ്മാനാണ് ഒരാവശ്യം ഉന്നയിച്ച വോട്ടറോട് തന്നെ നേരിട്ട് വിളിക്കാനായി ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലിട്ടത്.
'എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങള്‍ക്കൊപ്പം' എന്ന തലക്കെട്ടില്‍ കുറച്ചുപേര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. അതിനുതാഴെ കുറെ നല്ല പ്രതികരണങ്ങളും വന്നു. അതിനിടയിലാണ് തുറവൂര്‍ വളമംഗലം ഭാഗംകൂടി ശ്രദ്ധിക്കണം, ഞങ്ങള്‍ക്ക് ഒരു റോഡ് സാധിച്ചുതരണംഎന്ന ആവശ്യവുമായി ഒരു വോട്ടര്‍ കമന്റിട്ടത്. തന്നെ ഈ നമ്പറില്‍ വിളിക്കൂവെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. ഒപ്പം ഫോണ്‍ നമ്പറും നല്‍കി. വിളിച്ചപ്പോള്‍ എം.എല്‍.എ ഏതോ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. തിരക്കില്ലാത്ത നേരത്ത് തിരിച്ചുവിളിക്കുകയും ചെയ്തു. ഇരുപതാംതീയതി കഴിഞ്ഞ് നേരിട്ടുകാണാം എന്ന് മറുപടിയും കൊടുത്തു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട വോട്ടര്‍ക്കും നേരിട്ട് സംസാരിക്കാന്‍ എം.എല്‍.എ നമ്പര്‍ നല്‍കി. വന്നുവന്ന് അരൂരിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും എം.എല്‍.എയുടെ നമ്പര്‍ കൈയില്‍കിട്ടിയ അവസ്ഥയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കക്ഷി രാഷ്ട്രീയത്തിനുമപ്പുറത്ത് താന്‍ അവരുടെ പ്രതിനിധിയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചു.