Advertisment

ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകൾ ഇന്ത്യയിലേക്ക് ഒളിച്ചോടി : സമുദ്രാതിർത്തിയിൽ വെച്ച് പിടികൂടിയ ഇന്ത്യൻ കമാൻഡോകൾ തിരിച്ചയച്ചു ; ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്  : ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം രാജ്യം വിട്ട് ഒളിച്ചോടാൻ ശ്രമിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളെ പിടികൂടിയത് ഇന്ത്യൻ കമാൻഡോകൾ എന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

Advertisment

publive-image

ഇംഗ്ലണ്ടിൽ നടന്ന ഒരു വിചാരണയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം വെളിപ്പെടുന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന്റെ മുൻ ഭാര്യയായ ഹയ ബിൻത് അൽ-ഹുസൈനാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ്, സ്വന്തം മകളെ തട്ടിക്കൊണ്ടു വന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ഹായ് ഇതിനെതിരെ ലണ്ടൻ കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ...

ഷെയ്ഖ് മുഹമ്മദിന്റെ മകളായ ലത്തീഫ രാജകുമാരി, തന്റെ പരിശീലകനായ ഫിൻലാൻഡ് സ്വദേശി ടൈന ജോഹിയൈനനുമായി രാജ്യം വിടാൻ ഉള്ള പദ്ധതി തയ്യാറാക്കി. ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനും ചാരനുമായ ഹെർവ് ജൗബർട്ടിന്റെ സഹായ പ്രകാരം ആറുമാസത്തോളം നീണ്ട പദ്ധതിക്ക് ശേഷം അവർ ദുബായ് വിടാൻ പദ്ധതി തയ്യാറാക്കി.

2018 ഫെബ്രുവരി 24-ന് ദുബായ് ഡൗൺടൗണിലിറങ്ങിയ ലത്തീഫ രാജകുമാരി, താൻ സ്ഥിരം സന്ദർശിക്കാനുള്ള ഭക്ഷണശാലയിൽ നിന്നും പ്രഭാതഭക്ഷണത്തിന് ശേഷം വസ്ത്രം മാറി ഇറങ്ങി. മൊബൈൽ ഫോണും വസ്ത്രങ്ങളും ഉപേക്ഷിച്ച ശേഷം ഇരുവരും ആറുമണിക്കൂർ ഡ്രൈവ് ചെയ്ത് തൊട്ടടുത്ത രാജ്യമായ ഒമാനിൽ എത്തി. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും ചെറിയൊരു ബോട്ട് വഴി അവർ സ്വാതന്ത്ര്യത്തിലേക്ക് യാത്ര തിരിച്ചു.

ഇന്ത്യയിലെ കടലോര നഗരമായ ഗോവയായിരുന്നു അവരുടെ ലക്ഷ്യം. യാത്രയ്ക്ക് വേണ്ട സർവ്വ സജ്ജീകരണങ്ങളും അവർ ബോട്ടിൽ കരുതിയിരുന്നു.ദിവസങ്ങൾ കടന്നു പോകവേ, ബോട്ട് ഇന്ത്യയോടടുത്തു കൊണ്ടിരുന്നു.

മാർച്ച് നാലിന്, ലത്തീഫ കണ്ണുതുറന്നത് ഇരമ്പിയാർക്കുന്ന ഹെലികോപ്റ്ററുകളുടെയും മുകളിൽ ഇരമ്പിപ്പായുന്ന യുദ്ധവിമാനങ്ങളുടെയും ശബ്ദം കേട്ടാണ്.ഇന്ത്യൻ നേവിയുടെ കമാൻഡോകളും യു.എ.ഇയുടെ സൈന്യവും ബോട്ട് വളഞ്ഞിരുന്നു. നിമിഷനേരം കൊണ്ട് ഇന്ത്യൻ നാവികസേന കമാൻഡോകളുടെ നിയന്ത്രണത്തിലായ ബോട്ടിലേക്ക് ഷെയ്ഖ് മുഹമ്മദിന്റെ സൈനികർ ചാടിക്കയറി.ബോട്ട് നിയന്ത്രിച്ചിരുന്ന ഫ്രഞ്ച് ചാരൻ ജൗബർട്ടിനെ മുക്കാൽ മണിക്കൂറോളം അവർ ഇടിച്ചു പിഴിഞ്ഞു.

ശേഷം, രാജകുമാരിയെയും സുഹൃത്തിനെയും യുഎഇയുടെ സൈനികർ തൂക്കിയെടുത്തു കൊണ്ടു പോയിയെന്നും സംഭവത്തിന് സാക്ഷിയായ ജൗബർട്ട് വിവരിച്ചു. ലോകപ്രശസ്ത മാധ്യമ ഭീമനായ റോയിട്ടേഴ്സ്, സംഭവത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാറിനോട് സംഭവത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Dubai Prince Eloped Sheikh Muhammad Daughter
Advertisment