തലശ്ശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ വി സുധാകരന്റെയും ഷിൽനയുടെയും കുഞ്ഞുങ്ങൾക്ക് നിമ മിത്രയും നിയ മാൻവിയും എന്ന് പേരിട്ടു. കണ്ണൂർ തിമിരി സ്വദേശിയായ സുധാകരൻ അധ്യാപക പരിശീലനത്തിനായി നിലമ്പൂരിൽ പോയപ്പോൾ കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ മരിച്ചത്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിനെ തുടർന്ന് ഇരുവരും ഐ വി എഫ് ചികിത്സ നടത്തി വരികയായിരുന്നു.
സുധാകരന്റെ മരണ ശേഷവും ഷിൽന ചികിത്സ തുടർന്നു . ഒടുവിൽ സുധാകരൻ മരിച്ചു ഒരു വര്ഷം തികഞ്ഞ കഴിഞ്ഞ മാസമാണ് ഷിൽനക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ഐ വി എഫിലൂടെ ജനിച്ചത്. പേരിടീൽ കർമ്മം നടന്നത് കഴിഞ്ഞ ദിവസമാണ്. സന്തോഷം സഹോദരി ഷിജിന ഫേസ്ബുക്കിലൂടെ പങ്കു വെച്ചു . കഥാകൃത്ത് കൂടിയായിരുന്നു സുധാകരൻ. നാലുവർഷം മുമ്പാണ് ഇവർ കുഞ്ഞുങ്ങളുണ്ടാകാനുള്ള ഐവിഎഫ് ട്രീറ്റ്മെന്റ് ആരംഭിച്ചത്. ഇരട്ട പെൺകുഞ്ഞുങ്ങളാണ് സുധാകരന് പിറന്നത്. എന്നാൽ കുഞ്ഞുങ്ങളെ കാണാനുളള ഭാഗ്യം സുധാകരനുണ്ടായില്ല.'ഏട്ടന്റെ കൺമണികൾ 'ക്കു പേരിട്ടു എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്. പേരാവൂർ സ്വദേശിയാണ് ഷിൽന
https://www.facebook.com/shijina.pv.7/posts/1308429589299653