'ബിസിസിഐ എനിക്കെതിരേ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങൾ പഠിക്കുന്ന സ്‌കൂൾ ഗ്രൗണ്ടിൽപ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയിൽനിന്നു ക്ളീൻചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാൻ.
എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വർഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോൾ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്സിങ് നടത്തിയ കുറ്റവാളികളാണ്. പക്ഷേ അവരൊക്കെ ഇപ്പോഴും നിർബാധം കളിക്കുമ്പോൾ തീർത്തും നിരപരാധിയായ എനിക്ക് ദുഃഖം തോന്നുകയാണ്.'
ഹിന്ദി ചാനലായ കളേഴ്സിൽ (Colors) നടന്നുവന്ന ബിഗ് ബോസിൽ രണ്ടാം സ്ഥാനക്കാരനായ ശ്രീശാന്ത് മുംബൈയിൽ മാദ്ധ്യമങ്ങൾക്കുമുന്നിലാണ് മാച്ചു ഫിക്‌സിംഗുമായി ബന്ധത്തപ്പെട്ട് ഇതാദ്യമായി മനസുതുറന്നത്.
ക്രിക്കറ്റ് എനിക്ക് പ്രാണവായുവാണ് .രാജ്യത്തിനുവേണ്ടി ജേഴ്സിയണിയുക എന്നതിൽപ്പരം അഭിമാനം തരുന്ന മറ്റൊന്നില്ല. തനിക്കു നീതിലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
ബിഗ് ബോസിൽ വിജയിയായത് ഹിന്ദിടെലിവിഷൻ അഭിനേത്രിയായ ദീപികാ കക്കട് ആയിരുന്നു. ദീപികയെ താൻ സ്വന്തം സഹോദരിയെപ്പോലെയാണ് കരുതുന്നതെന്നും ദീപികയുടെ വിജയത്തിൽ വളരെയേറെ സന്തോഷവാനാണെന്നും ശ്രീ പറഞ്ഞു.