കൊച്ചി : നടന്‍ ദിലീപിന്‍റെ സമയം തുടങ്ങിയെന്നു ഫേസ്ബുക്ക് പേജിലൂടെ പ്രവചിച്ചത് തോക്കുസ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയാണത്രെ. അതങ്ങനെ തന്നെയാണോ എന്നറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണം. എന്തായാലും ശരിയായി വന്ന മറ്റൊരു പ്രവചനം സ്വാമിക്കുണ്ട്. അത് കോടിയേരി ബാലകൃഷ്ണനെപ്പറ്റിയായിരുന്നു.
' കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്താല്‍ ദുഖിക്കും ' എന്നായിരുന്നു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഫേസ്ബുക് പോസ്റ്റ്. എന്തായാലും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒട്ടൊക്കെ കാര്യങ്ങള്‍ ശരിയായി വന്നു.
ഇപ്പോൾ പ്രവചനങ്ങളെല്ലാം സത്യമായതോടെ അസ്വാമി എന്ന് വിളിച്ച് പുച്ഛിച്ചവരെല്ലാം 'അയ്യോ സ്വാമി' എന്ന് വിളിച്ച് പിന്നാലെ കൂടുകയാണെന്നാണ് തോക്കു സ്വാമി പറയുന്നത്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്വാമിയുടെ സമയം മോശമായിരുന്നു. അതൊട്ട് സ്വാമി പ്രവചിച്ചതുമില്ല. നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ ഡിജിപിയെ സന്ദര്‍ശിക്കാന്‍ പ്രകടനമായി ചെന്നപ്പോള്‍ പോലീസ് അവരെ തടയുന്നു.
ഈ സമയം അതുവഴി പോയ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആള്‍ക്കൂട്ടം കണ്ട് അവിടെ എന്താ സംഭവം എന്നറിയാന്‍ വെറുതെ എത്തിനോക്കിയതാണ് . സെക്കണ്ടുകള്‍ക്കകം മാജിക്കിലെന്നപോലെ സ്വാമി പോലീസ് ജീപ്പില്‍ ചെന്നു.
പിന്നെ 14 ദിവസം കഴിഞ്ഞ് ഇറങ്ങിയത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു. എന്തായാലും പുതിയ പ്രവചനങ്ങളില്‍ സ്വാമി തൃപ്തനാണ് .
സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നു"
അന്നത്തെ എന്റെ പ്രവചനം ഇന്ന് പലരേയും ചിന്തിപ്പിക്കുന്നു. എന്തുമാത്രം പ്രവചനങ്ങള്‍ ഞാന്‍ നടത്തി, അതൊക്കെ സംഭവിക്കുമ്പോള്‍ മാത്രം ആളുകള്‍ക്ക് ഒരു വിരളിയാണ്, ഉടന്‍ തങ്ങള്‍ക്കും അറിയണം ഭാവി എന്ന് പറഞ്ഞു എന്റെ പിന്നാലെ കൂടും.
യുനീക് ടൈംസ് നവംബർ ലക്കം പുറത്തിറക്കിയ മാസികയിലെ 38 മുതല്‍ 40 വരയുള്ള പേജുകളില്‍ (https://issuu.com/shiyasnazar/docs/nov._dec_2015_-100_mb) എന്റെ പ്രവചനങ്ങള്‍ വിലയിരുത്താം. ഇന്നലെ വരെ "ആസ്വാമി" എന്ന് വിളിച്ചു പുച്ഛിച മലയാളികള്‍ ഇപ്പോള്‍ "അയ്യോസ്വാമി എന്നായി വിളി.
ഇപ്പോള്‍ എന്റെ പ്രവചനങ്ങളെ വിമർശകർ വിലയിരുത്തി അംഗീകരിക്കുന്നു... എന്തിന് ? ഇനിയല്ലേ പലതും സംഭവിക്കാന്‍ കിടക്കുന്നത്. എന്റെ പ്രവചനങ്ങളും, വിവാദങ്ങളും എന്നും എന്റെ വിസിറ്റിംഗ് കാർഡ് ആണ് !
ദൈവമേ... ദുര്‍ജ്ജനങ്ങള്‍ കുമിഞ്ഞു കൂടിയ ഈ മുടിഞ്ഞ സമൂഹത്തിനെ സ്നേഹിക്കാനോ, വിശ്വസ്സിക്കാനോ കൊള്ളില്ല. ഇവര്‍ എന്നോട് കാണിച്ച കൊല്ലാകൊല ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ വയ്യ. എനിക്ക് ജന്മം നല്‍കിയ പെറ്റമ്മയെ എന്റെ വെപ്പാട്ടിയാക്കി ചിത്രീകരിച്ചു...
എനിക്ക് നേരെ എത്ര വധശ്രമങ്ങള്‍ നടത്തി... എത്ര കള്ള കേസുകള്‍ ചുമത്തി... എന്തെല്ലാം വ്യാജ ആരോപണങ്ങള്‍ തൊടുത്തിവിട്ടു... വരുമാനം മുടക്കിച്ചു കുടുംബത്തെ പട്ടിണിയിലാക്കി... പാവങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ സേവനങ്ങള്‍ പൂട്ടിച്ചു... മാധ്യമങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു... ഇത്രോയൊക്കെ ഞാനും എന്റെ പാവം അമ്മയും എങ്ങനെ നേരിട്ടെന്ന് ആലോചിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ നമ്മുടെ ബാബയുടെ അനുഗ്രഹം അത്രമാത്രം.
മനസ്സിൽ കപടതയുള്ള ഭീരുക്കള്‍ക്ക് എല്ലാത്തിനോടും സംശയം ഉണ്ടാവും, ഇത്തരക്കാര്‍ക്കിടയിൽ ആത്മാർത്ഥമായി ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല. സിനിമയില്‍ ധീരത കാണിക്കുന്നവരെ ആരാധിക്കുകയും, ജീവിതത്തില്‍ ധീരത കാണിക്കുന്നവരെ നോക്കി കളിയാക്കുകയും ചെയ്യുന്ന തിരിച്ചറിവില്ലാത്ത വിഭാഗമാണ് മലയാളികള്‍, ഇവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ മിടുക്കരാണ് എന്നാല്‍ സ്വയമേ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളുമാണ്, ആര്‍ക്കും ഇവരെ സഹായിക്കാനോ തിരുത്താനോ പ്രയാസമാണ്.
ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ കേരളത്തിന്റെ മഹത്വം പിടിച്ചു നിറുത്തുന്നത് ആകെ ഇരുപതുശതമാനം വരുന്ന മലയാളികള്‍ മാത്രമാണ്, ബാക്കിയെല്ലാം വിദ്യാഭ്യാസമുണ്ടെങ്കിലും പൊത്ത ജട്ടിയുമിട്ടു പട്ടുവസ്ത്രവും ധരിച്ച് ആര്‍ക്കും ഉപകാരവുമില്ലാതെ പൊങ്ങച്ചം പറഞ്ഞു ജീവിക്കുന്ന വെറും പാഴുജന്മങ്ങളാണ്.
ശ്രീ പി.സി. ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചന്തിയില്‍ പൗഡർ ഇടുന്ന മലയാളികളുടെ അംഗീകാരങ്ങൾ എനിക്ക് ആവശ്യമില്ല. ഞാന്‍ എന്നും മലയാളിയുടെ ശത്രുതന്നെയാണ്, അത് തിരുത്താനും ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.
കോളാമ്പിയില്‍ കഞ്ഞികുടിക്കുന്ന, പുഴുത്തവരെ പുകഴ്ത്തുന്ന, അന്ധരായ മലയാളികളുടെ പ്രശംസകള്‍ സ്വീകരിക്കുന്നവര്‍ വിഡ്ഢികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വേറെ ഏതെങ്കിലും ഒരു രാജ്യത്തായിരുന്നു എനിക്ക് ജനിക്കാൻ കഴിഞ്ഞതെങ്കിൽ സമൂഹത്തിന് വേണ്ടി പലതും ചെയ്യാൻ സാധിക്കുമായിരുന്നു.
ഇത്രമാത്രം നമ്മോടു ദ്രോഹങ്ങള്‍ ചെയ്തവരെ തിരിച്ചടിക്കാനുള്ള സര്‍വ്വ കഴിവുകളും ഈശ്വരന്‍ എനിക്ക് നല്‍കി എന്നെ അനുഗ്രഹിച്ചു, എന്നാല്‍ എനിക്ക് അവരോട് ആരോടും പക തോന്നുന്നില്ല, അതെന്താണെന്ന ചിന്തയാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് !
-സ്വാമി ഭദ്രാനന്ദ്