Advertisment

ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സൗന്ദര്യബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ;  ചാനലുകള്‍ ചര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു,  ചര്‍ച്ചകള്‍ നടത്തിയതു കൊണ്ട് ഒരു കാര്യവുമില്ല. നല്ലതായാലും ചീത്തയായാലും ഡല്‍ഹിക്കും മുംബൈയ്ക്കും പുറത്ത് എന്തുനടക്കുന്നുവെന്ന് ഒരു ധാരണയുമില്ല’ ; രവീഷ് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: രാജ്യത്ത് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ഉള്ളടക്കങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ രവീഷ് കുമാര്‍. മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

‘ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ സൗന്ദര്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ ചര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു തരത്തിലുള്ള വിവരവും വായനക്കാരിലെത്തിക്കാതെ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ട് ഒരു കാര്യവുമില്ല. നല്ലതായാലും ചീത്തയായാലും ഡല്‍ഹിക്കും മുംബൈയ്ക്കും പുറത്ത് എന്തുനടക്കുന്നുവെന്ന് ഒരു ധാരണയുമില്ല’.

വാര്‍ത്ത പുറത്തുകൊണ്ടുവന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുക എന്ന രീതിയില്ലാതായിരിക്കുന്നു . കാഴ്ചപ്പാടുകള്‍ ആധാരമാക്കിയുള്ള ചര്‍ച്ചകളാണ് മുന്നോട്ടുപോകുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

നിങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ആളാണെങ്കില്‍ ബി.ജെ.പിയുടെ ലക്ഷ്യം നേടിയേക്കും. എന്നാല്‍ അതുകൊണ്ട് യഥാര്‍ത്ഥ ചിത്രം ലഭിക്കില്ല. നിങ്ങള്‍ വോട്ടുചെയ്ത് അധികാരത്തിലേറ്റി എന്നത് ശരിതന്നെ. എന്നാല്‍ യഥാര്‍ത്ഥചിത്രം കണ്ടാണ് തങ്ങള്‍ അധികാരത്തിലേറ്റിയതെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുത്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരണം’.

വസ്തുത പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ താനടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ അധ്വാനം നിഷ്ഫലമാകുകയാണ്. അന്വേഷണമില്ല, വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നില്ല, ശരിയായ ഷോര്‍ട്ടുകളോ എഡിറ്റിംഗോ നടക്കുന്നില്ല. ടെലിവിഷന്റെ എല്ലാ ഉള്ളടക്കങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment