Advertisment

പ്രാണന്‍ വെടിയും മുമ്പ് പറഞ്ഞത് അടുത്ത ബന്ധുവിന്റെ പേര് ; കോളഭാഗം കൊലക്കേസ് പ്രതി പിടിയില്‍

New Update

തടിയൂർ : കോളഭാഗം കൊലപാതകത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കോളഭാഗം ചള്ളക്കുഴി പറമ്പിൽ പന്നിമാവുങ്കൽ തോമസ് ഏബ്രഹാമിനെ (ജോജി–54) നടുറോഡിൽ വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുക്കൂട്ട് താഴ്്ചയിൽ റിറ്റോ ജോൺ ജോർജ് ( റിനു– 27) ആണ് അറസ്റ്റിലായത്.

Advertisment

വഴിയരികിൽ കുത്തേറ്റ് ചോര വാർന്ന നിലയിലാണ് തോമസിനെ കണ്ടെത്തിയത്. മരിക്കുന്നതിന്റെ മുൻപ് തന്റെ ബന്ധുമായ യുവാവിന്റെ പേര് തോമസ് വെളിപ്പെടുത്തിയിരുന്നു.

publive-image

തോമസ് ഏബ്രഹാമിന്റെ സഹോദരി പുത്രനാണ് റിറ്റോ ജോൺ. 2012– ൽ തോമസിന്റെ കാൽ തല്ലിയൊടിച്ച കേസിൽ റിറ്റോ ജോണിനെയും സഹോദരൻ റിജോയെയും പത്തനംതിട്ട സിജെഎം കോടതി 4 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. അപ്പീൽ കൊടുത്ത് ജാമ്യത്തിൽ കഴിഞ്ഞു വരുകയായിരുന്നു.

കോയിപ്രം സിഐ എൻ. ഗീരിഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തോമസ് ഏബ്രഹാമിന്റെ ശരീരത്തിൽ 10 ന് മുകളിൽ കൂത്തേറ്റിരുന്നു. കുത്താൻ ഉപയോഗിച്ച കഠാര എംസിആർഡി ജംക്‌ഷനു സമീപത്തുള്ള കലുങ്കിന് അടിയിൽ നിന്നും പൊലീസ് കണ്ടെത്തി. ഇരുചക്ര വാഹനം ചിറയിറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടു പോയി. എസ്ഐമരായ ബി. രമേശൻ,, രാകേഷ് കുമാർ, എഎസ്ഐമാരായ വിനോദ് കുമാർ, മനോജ്, അജി കുമാർ, സൂധീഷ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Advertisment